Friday, September 27, 2019


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തീരുന്നതോടെ മൂന്നുമാസം നീളുന്ന ഉത്സവങ്ങളുടെ പരന്പരയ്ക്കു തുടക്കമാകും.
അല്പശി ഉത്സവം, മാര്‍കഴി കളഭം, ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപം, സ്വര്‍ഗവാതില്‍ ഏകാദശി, മകരശീവേലിക്ക് മുന്പുള്ള ലക്ഷദീപം തുടങ്ങി മൂന്നുമാസത്തോളം ക്ഷേത്രം ഉത്സവാന്തരീക്ഷത്തില്‍ മുഴുകും.
മുറജപത്തിന്‍റെ സമാപനത്തിന് ക്ഷേത്രഗോപുരവും പത്മതീര്‍ഥക്കരയും ദീപപ്രഭയിലാകും. ഒക്ടോബര്‍ 26 നാണ് അല്പശി ഉത്സവത്തിന്‍റെ കൊടിയേറ്റ്.നവംബര്‍ 21 ന് മുറജപം ആരംഭിക്കും. എട്ടു ദിവസം വീതമുള്ള ഏഴു വേദജപങ്ങള്‍ ചേര്‍ന്നതാണ് ഒരു മുറജപം. 56 ദിവസത്തെ മുറജപത്തിന് ശേഷം 2020 ജനുവരി 15 ന് നടക്കുന്ന ലക്ഷദീപത്തോടെ ഉത്സവങ്ങളുടെ പരന്പര അവസാനിക്കും.
ഒക്ടോബര്‍ 20ന് ഉത്സവത്തിനുള്ള മുളയിടാന്‍ മണ്ണുനീര്‍കോരല്‍. 25ന് ബ്രഹ്മകലശം. 26ന് കൊടിയേറ്റ്. നവംബര്‍ രണ്ടിന് രാത്രി എട്ടിന് വലിയകാണിക്ക. മൂന്നിന് രാത്രി പള്ളിവേട്ട.
നാലിന് വൈകുന്നേരം ആറാട്ട്. അഞ്ചിന് ആറാട്ടുകലശത്തോടു കൂടി അല്പശി ഉത്സവം സമാപിക്കും. വേദപണ്ഡിതന്മാരാണ് മുറജപത്തില്‍ പങ്കെടുക്കുന്നത്. ദിവസവും രാവിലെ 6.30 മുതല്‍ എട്ടു വരെ ഋക് യജുര്‍ സാമവേദങ്ങള്‍ ജപിക്കും. വേദപണ്ഡിതരെല്ലാം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തില്‍ പത്മതീര്‍ഥത്തിലാണ് ജലജപം നടത്തുന്നത്.
2014ലായിരുന്നു കഴിഞ്ഞ മുറജപം. ഇക്കുറി നവംബര്‍ 21ന് ഒന്നാംമുറജപം തുടങ്ങും. രാത്രി സിംഹാസന വാഹനത്തില്‍ പൊന്നുംശീവേലി. 28ന് ആദ്യമുറ അവസാനിക്കും.
29ന് തുടങ്ങുന്ന രണ്ടാം മുറജപം ഡിസംബര്‍ ആറിനും, ഏഴിന് തുടങ്ങുന്ന മൂന്നാംമുറജപം 14നും 15ന് തുടങ്ങുന്ന നാലാം മുറജപം 22നും, 23ന് തുടങ്ങുന്ന അഞ്ചാം മുറജപം 30നും അവസാനിക്കും. ഡിസംബര്‍ 31ന് തുടങ്ങുന്ന ആറാം മുറജപം 2020 ജനുവരി ഏഴിന് സമാപിക്കും. എട്ടിന് ആരംഭിക്കുന്ന അവസാനത്തെ ഏഴാം മുറജപം 15ന് അവസാനിക്കും.
ഉത്തരായന ആരംഭവും മകരം ഒന്നും ചേര്‍ന്ന 15 നാണ് ലക്ഷദീപം. രാത്രി മകരശീവേലി ഉണ്ടായിരിക്കും.
മുറജപത്തിന്‍റെ ഓരോ മുറയും അവസാനിക്കുന്ന ദിവസം രാത്രി ക്ഷേത്രത്തില്‍ വിവിധ വാഹനങ്ങളില്‍ പൊന്നും ശീവേലി ഉണ്ടായിരിക്കും.
ജനുവരി ആറിന് ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി ഉത്സവം നടക്കും. ഒന്പതിന് ആരംഭിക്കുന്ന മാര്‍കഴി കളഭം മുറജപം അവസാനിക്കുന്ന 15 വരെ നടക്കും.