Thursday, January 23, 2020

100 രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഒരു വീട് സ്വാന്തമാക്കാം


രണ്ട് കോഫിക്ക് മുടക്കുന്ന കാശുണ്ടെങ്കില്‍ ഒരു വീട് വാങ്ങാം. അതിശയിക്കേണ്ട, ഇറ്റലിയിലെ ബിസാക്കിയ നഗരത്തിലാണ് ഈ വീട്. പ്രകൃതി സൗന്ദര്യത്താല്‍ മനോഹരമായ കംപാനിയ മേഖലയിലാണ് ബിസാക്ക സ്ഥിതി ചെയ്യുന്നത്. ഇവിടെ നഗര ഭരണകൂടം ഒരു വീടിന് വിലയിട്ടിരിക്കുന്നത് ഒരു യൂറോ ആണ്. അതായത് 80 രൂപയോളം.
ഒരു യൂറോയ്ക്ക് വീട് നല്‍കുന്നതിനും ഒരു കാരണമുണ്ട്. ഇവിടെ ഒരു സ്ട്രീറ്റില്‍മാത്രം ഒഴിഞ്ഞുകിടക്കുന്നത് 90 വീടുകളാണ്.അതുപോലെ ഒരുപാട് സ്ട്രീറ്റുകള്‍. ഇവയില്‍ ഏറെയും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ മറ്റു പട്ടണങ്ങളിലേക്ക് കുടിയേറിയതോടെയാണ് തെരുവോരങ്ങളിലെ ചേരികള്‍ പോലെയുള്ള ഈ വീടുകള്‍ അനാഥമായത്.

വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.
വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍ടിയ പറയുന്നു.

വീടു വാങ്ങൂന്നതിന് ഉടമകളെ തേടി അലയേണ്ടതില്ല. വീടുകള്‍ ഇതിനകം തന്നെ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിസാക്കിയ നഗരസഭയില്‍ നിന്നു തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍ടിയ പറയുന്നു.

മെഡിറ്ററേനിയന്‍ ദ്വീപായ സാംബുകയില്‍ നിന്നും 2019ല്‍ സമാനമായ ഓഫര്‍ വന്നിരുന്നു. ഇവിടെ ഒരു ഡോളറിന് വില്‍ക്കാന്‍ തയ്യാറായി നിരവധി വീടുകളാണുള്ളത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി നാട്ടുകാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതോടെ വിജനമായ ബീച്ചിലേക്ക് ഭരണകൂടം ആളുകളെ ക്ഷണിച്ചിരുന്നു.


വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.

തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.

വീടുകള്‍ ഒഴിഞ്ഞുപോകുന്ന പ്രവണത വര്‍ധിച്ചതോടെ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. ഒരുകാലത്ത് ഇവിടെ സ്ഥിരമായി ഭൂകമ്ബങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളലാണ് അവസാനമായി ഭൂകമ്ബം ഉണ്ടായത്. ഇതും വീടുവിട്ട് പോകാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചു.

തെരുവിനോട് ചേര്‍ന്ന് ചേരികള്‍ പോലെ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച്‌ എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയാവുന്നവര്‍ ഒരുമിച്ച്‌ താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും.